
ഏഴാം നൂറ്റാണ്ട്! അതൊരു കവിതയുടെ പേരാണ്. അജ്ഞത പൂണ്ടുപിടിച്ച സാംസ്കാരിക അശ്ലീലതകളെ തിരുത്തിയ, ആസുരതയിൽ ആടിയുലഞ്ഞ ജീവിതത്തോണിയെ കരക്കടുപ്പിച്ച, ചുമച്ചു ചുമച്ച് ആയുസ്സ് തന്നെ തുപ്പിക്കളയാൻ വിധിക്കപ്പെട്ട മനുഷ്യർക്കും ആത്മാവുണ്ടെന്നു പറഞ്ഞ മനുഷ്യകാവ്യത്തിൻ്റെ പേര്! ചരിത്രം ആ വിസ്മയത്തെയാണ് മുഹമ്മദ് എന്നു വിളിച്ചത് - സ്വല്ലല്ലാഹു അലയ്ഹി വസല്ലം.