
ഇരുപത്തെട്ടാണ്ട് കൊണ്ട് എല്ലാം ചെയ്തുതീർത്ത് ഖാലിദ് തിരിച്ചുപോയിരിക്കുന്നു. പക്ഷേ, നിറകണ്ണുകളോടെ, പിടയുന്ന ഹൃദയത്തോടെ ഖാലിദ് ഇപ്പോഴും പ്രവർത്തക ലക്ഷങ്ങളുടെ മനസ്സിൽ തീവ്ര വികാരമായി നുരയുന്നുണ്ട്. അവിരാമ വായനയുടെയും വിചാരത്തിന്റെയും ജ്വാല പടർത്തിയ ഓർമക്കുറിപ്പ്.