
ആരോടും വെറുപ്പില്ല. ഈറയില്ല. എല്ലാവരോടും നിർമലമായ സ്നേഹം മാത്രം. ജീവിതത്തിൽ 'ദീൻ' പ്രകടമായി കണ്ട ഒരു മഹാ മനുഷ്യൻ. മറ്റെല്ലാരിലും അതു തന്നെ പ്രകടമായി കാണണമെന്ന് അദ്ദേഹം കൊതിച്ചു. ശിഷ്യരോടും മക്കളോടും അക്കാര്യം ഉണർത്തി. കൂടെയുള്ളവർക്കും അന്വേഷകർക്കും വേണ്ടി ഒരു കൈപുസ്തകമായി തന്റെ ജീവിതത്തെ വിനയാന്വിതനായി സ്വരൂപിച്ചെടുത്ത അലിക്കുഞ്ഞി മുസ്‌ലിയാർ, വീട്ടിലെന്ന പോലെ പുറത്തും ജീവിച്ചു. പുറത്തെന്ന പോലെ അകത്തും ജീവിച്ചു. രണ്ടു ജീവിതമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. അതാണ് കറയില്ലാത്ത ജീവിതത്തിന്റെ താൽപര്യം. അലിക്കുഞ്ഞി മുസ്‌ലിയാരുടെ ജീവിത സന്ദർഭങ്ങളിൽ നിന്ന് ഒപ്പിയെടുത്ത നേരനുഭവങ്ങളാണ് ഈ പുസ്തകം. അവതാരിക: സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ