
1998ൻ്റെ തുടക്കത്തിലാണ് ആമിർ ഖാനെ അറസ്റ്റ് ചെയ്യുന്നത്. ഡൽഹിയിലും പരിസരങ്ങളിലും നടന്ന ബോംബ് സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നും താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തികളുമായി സഹകരിച്ചെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. ഇന്ത്യൻ ശിക്ഷാ വ്യവസ്ഥയുടെ ഇരുണ്ട ഇടങ്ങളിൽ പതിനാല് വർഷം ചെലവഴിച്ച ആമിറിൻ്റെ പുസ്തകം, ഭീതിതമായ അഗാധതയിൽ നിന്ന് ജനാധിപത്യത്തിൻ്റെ സാധ്യത വീണ്ടെടുക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും അത്യാവശ്യമായ വായനയാണ്. വിവർത്തനം: മിസ്അബ് മുസ്തഫ നൂറാനി