
പ്രാന്തനപ്പൂപ്പൻ
“എന്റെ രണ്ടു മക്കൾ ആ ഈത്തപ്പനച്ചുവട്ടിലിരുന്ന് താഴെ വീണു കിടക്കുന്ന ഈത്തപ്പഴം പെറുക്കിയെടുത്ത് തിന്നുു. അവർ രണ്ടു ദിവസമായി വേണ്ടത്ര ഭക്ഷണം കിട്ടാതെ വിശന്നിരിക്കുകയായിരുന്നു. ഞാൻ ഓടിച്ചെന്നു. അവരുടെ വായ്ത്തല ബലമായി തുറന്ന് ആ ഈത്തപ്പഴം പുറത്തെടുത്തു. ഞാൻ വൈകി വീട്ടിലെത്തിയാൽ വിവേകമില്ലാത്ത അവർ അർഹതപ്പെടാത്തത് എടുത്ത് തിന്നുമോ എന്ന് ഞാൻ ഭയക്കുന്നു നബിയേ... അതിനാലാണ് ഞാൻ എഴുന്നേറ്റ് ഓടുന്നത്.” അബുദുജാന(റ) പറഞ്ഞു. ആകാശം പൊട്ടിപ്പിളർന്ന് ഒരു തീയുണ്ട ഭൂമിയിലേക്ക് വീണതുപോലെ തോന്നി അവന്. അറിയാതെ അവൻ ഉമ്മാ... എന്നാർത്തു പോയി. ഒരു കാറ്റ് അടിയിലൂടെ അവന്റെ കുടയെടുത്തു മറിച്ചു. കുടയുടെ ശീല തലകീഴായി മറിഞ്ഞു. കുട കയ്യിലൊതുങ്ങുന്നില്ല. കാറ്റ് അവന്റെ കയ്യിൽ നിന്ന് കുട തട്ടിപ്പറിച്ചു തോട്ടിലെറിഞ്ഞു. കുടയുപേക്ഷിച്ച് അവൻ വെള്ളത്തിലൂടെ ഏന്തിവലിഞ്ഞു നടന്നു. പിന്നെയും പിന്നെയും ആകാശത്ത് നിന്ന് ഇടിയുതിർന്നു വീണു. ഭയന്നു വിറച്ചു അനസ്. ദൂരെ ഒരു ടോർച്ച് മിന്നി. അടുത്ത തവണ അതിന്റെ വെളിച്ചം അവന്റെ ശരീരത്തിൽ വീണു. ആ വെളിച്ചം അതിവേഗം അനസിന്റെ അരികിലേക്ക് അടുത്തു. അനസ് എന്ന കുരുന്നു ബാല്യം അവന്റെ ഉമ്മയിൽ നിന്നും ഉപ്പയിൽ നിന്നും അധ്യാപകരിൽ നിന്നും ജീവിതം പഠിക്കുകയാണ്. ചുറ്റുപാടിലെ അനുഭവങ്ങൾ അവനെ പൊള്ളിക്കുന്നു. സഹജീവി സ്നേഹത്തിന്റെ മാതൃകയായി അവൻ രൂപപ്പെടുന്നത് അങ്ങനെയാണ്.
